പാഠം - 2

وقت العمرة

وقت العمرة تدلّ الأحاديث على فضل العمرة العظيم وما ينتج عنها من ثواب، العمرة ليس لها وقت خاصّ ومحدّد لأدائها، بل يستطيع الفرد القيام بها في أي وقت يريد ويكون جاهزاً لها في خلال العام، ولكن عليه أن يعرف أنه لا يستطيع القيام بها في وقت الحج؛ لأنّه محدّد لأداء فريضة الحج فقط، ويدلّ ذلك على التمييز بين العمرة والحج في التكرار في نفس العام؛ وذلك من فضل الله تعالى على عباده؛ لأنّ العمرة غير محددة بوقت معين في السنة، بل يمكن القيام بها في كل الشهور. إنّ أفضل شهر للقيام بالعمرة هو شهر رمضان لما له من ثواب وأجر كبير. 



ഉംറയുടെ സമയം

ഉംറ നി൪വ്വഹിക്കുന്നതിന് ഹജ്ജിനെ പോലെ പ്രത്യേക കാലമില്ല. ഏതുകാലത്തും ഏത് സമയത്തും ഉംറ നിര്‍വഹിക്കാവുന്നതാണ്.
 
എന്നാൽ ഹജ്ജ് കർമ്മങ്ങൾ ദുൽഹജ്ജ് 8 മുതൽ 13 വരെയുള്ള ദിവസങ്ങളിലാണ് ചെയ്യേണ്ടത്. ഏറ്റവും പ്രധാനപ്പെട്ട അറഫാ സംഗമം ദുൽ ഹജ്ജ് ഒമ്പതിന് ഉച്ച മുതൽ ആ ദിവസം അസ്തമയം വരെയാകുന്നു.
 

ഉംറ യാത്രക്കുള്ള മാര്‍ഗങ്ങളും മാധ്യമങ്ങളും സംവിധാനങ്ങളും ലഭ്യമാവുക, യാത്ര വേളകളില്‍ ഭാര്യാ സന്തതികളുടെ ചെലവുകള്‍ക്ക് മാര്‍ഗമുണ്ടാവുക, പ്രായ പൂര്‍ത്തിയും ബുദ്ധിയും ആരോഗ്യവുമുണ്ടാവുക എന്നീ നിബന്ധനകള്‍ ഒത്തുവന്ന മുസ്ലിമിനാണ് ഉംറ നിര്‍ബന്ധമാവുന്നത്.
 
മുസ്ലിമായിരിക്കെ, സ്വതന്ത്രനായിരിക്കെ, പ്രായ പൂര്‍ത്തിയും ബുദ്ധിയുമുണ്ടാവുക, കഴിവുണ്ടാവുക എന്നീ വ്യവസ്ഥകള്‍ ഒത്തുവന്നാല്‍ ഉംറ നിര്‍ബന്ധമാകുമെന്ന് മറ്റൊരുനിലക്ക് പറയാവുന്നതാണ്. കഴിവുണ്ടാവുക എന്നതിൻറെ വിവക്ഷ മേലുദ്ധരിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് പോലെ യാത്രക്കാവശ്യമായ ഭക്ഷണങ്ങള്‍, അവ സൂക്ഷിക്കാന്‍ വേണ്ട പാത്രങ്ങള്‍, പോക്കു വരവിന് വേണ്ട ചെലവുകള്‍ അനുയോജ്യമായ വാഹനം ലഭിക്കല്‍, സ്ത്രീയുടെ കൂടെ ഭര്‍ത്താവോ വിവാഹ ബന്ധം ഹറാമായവരോ വിശ്വസ്തകളായ സ്ത്രീകളോ ഉണ്ടായിരിക്കുക, വഴിയില്‍ നിര്‍ഭയത്വം ഉണ്ടാവുക, വാഹനം മൃഗമാണെങ്കില്‍ അതിനു വേണ്ട ഭക്ഷണം. മറ്റു വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനം തുടങ്ങിയവയാണ്.
 
 മേല്‍ പറയപ്പെട്ട സൌകര്യം ഭാര്യ സന്തതികള്‍ക്കും മറ്റു ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ക്കും താന്‍ പോയി തിരിച്ചുവരുന്നത് വരെ ജീവിക്കാനുള്ള മാര്‍ഗങ്ങള്‍ കഴിച്ചു ബാക്കിയുള്ളതായിരിക്കണം എന്നുകൂടി ഇസ്ലാം നിശ്കര്‍ഷിക്കുന്നുണ്ട്. താമസിക്കുന്ന വീട് പരിചരണത്തിനു വേണ്ട സേവകന്‍ എന്നിവ കൂടി കഴിച്ച് ധനം ബാക്കിയുണ്ടെങ്കിലേ ഇസ്ലാം ഹജ്ജിന് നിര്‍ബന്ധിക്കുന്നുള്ളൂ.



അന്ധനു വഴി കാട്ടിയുണ്ടെങ്കിലാണ് ഉംറ നിര്‍ബന്ധമാകുന്നത്. മക്കയില്‍ നിന്നും 132 കി.മി അകന്നു താമസിക്കുന്നവന് ആരോഗ്യ പരമായ കാരണങ്ങളാല്‍ ഉംറക്ക്  സാധ്യമല്ലെങ്കില്‍ അതിനു കഴിയുന്ന ഒരാളെ കിട്ടുമെങ്കില്‍ പകരക്കാരനായി പറഞ്ഞയക്കാം. മക്കയോട് ചേര്‍ന്നുവരുന്ന 132 കിലോമീറ്ററിനകത്ത് താമസിക്കുന്നവന്‍ സ്വന്തം ശരീരം ഉപയോഗിച്ച് തന്നെ ഉംറ നിര്‍വഹിക്കണം എന്നാണ് പണ്ഡിതമതം.

Post a Comment

 
Top