പാഠം - 4

  شروط العمرة


أن يكون المؤدّي مسلماً

 أن يكون بالغاً
 أن يكون مقتدراً ويستطيع القيام بها

أن يكون عاقلاً



ഉംറ - മുന്നൊരുക്കങ്ങൾ
ജീവിതത്തിൽ ഒരിക്കൽ എങ്കിലും ചെയ്തിരിക്കേണ്ട നിർബന്ധ കർമ്മമാണല്ലോ ഉംറ ചെയ്യുക എന്നത്. ആയതിനാൽ അതിനായി തയ്യാറെടുപ്പ്‌ നടത്തേണ്ടതുണ്ട്.

ഉംറക്ക് തീരുമാനമെടുക്കുന്നതിന് മുമ്പായി കുടുംബവുമായി ഒരു കൂടിയാലോചന ആവശ്യമാണ്. തീരുമാനം ഉറപ്പിച്ചു കഴിഞ്ഞാൽ രണ്ട് റക്അത് ഇസ്തിഖാറത് സുന്നത്ത് നമസ്ക്കാരം നിരവ്വഹിക്കണം. നമസ്ക്കാര ശേഷം ഭക്തിയോടെയുള്ള ദുആയും തൗബയും ചെയ്യണം. തുടർന്ന് വ്യക്തിപരമായ സാമ്പത്തിക ബാധ്യതകൾ പിണക്കങ്ങൾ മുതലായവ ബന്ധപ്പെട്ടവരുമായി പരിഹരിക്കുകയും പൊരുത്തപ്പെടീക്കുകയും വേണം. തുടർന്ന് തഹജ്ജുദ് നമസ്ക്കാരം, ദിക്ർ, ഖുർആൻ പാരായണം, സ്വലാത്തുകൾ, സുന്നത്ത് നമസ്കാരങ്ങൾ എന്നിവ അധികരിപ്പിക്കണം.
   
ഉംറയുടെ ക൪മ്മങ്ങള്‍‌ പ്രധാനമായും നാലെണ്ണമാണ്.

ഇഹ്റാമില്‍ പ്രവേശിക്കുന്നതോടെയാണ് ഒരാളുടെ ഉംറ ആരംഭിക്കുന്നത്.
നമ്മുടെ നാടുകളില്‍ നിന്ന് നാം വിമാനത്തിലാണ് ഉംറക്കായി പോകുന്നത് . അതു കൊണ്ട്, നമ്മുടെ മീഖാത്തിലെത്തുന്നത് വിമാനത്തിലായിരിക്കും. അതുകൊണ്ട് വിമാനത്തില്‍ വെച്ച് തന്നെ നാം ഇഹ്റാമില്‍ പ്രവേശിക്കേണ്ടതുണ്ട്.

വിമാന യാത്രയിൽ മീഖാത്തിൽ വെച്ച് ഇഹ്‌റാം ചെയ്യുന്നത് ഒഴിവായിപ്പോകാതിരിക്കാൻ നാം വിമാന യാത്ര ആരംഭിക്കുന്നതിന് മുമ്പ് എയർ പോർട്ടിൽ വെച്ച് തന്നെ ഇഹ്‌റാമിൽ പ്രവേശിച്ചാണ് യാത്ര ആരംഭിക്കുന്നത്.
അമലുകളിൽ സൂക്ഷ്മത പാലിക്കുന്നത് ഇതേ പോലെയുള്ള സന്ദർഭങ്ങളിൽ നല്ലതാണ്.  

എയർ പോർട്ടിൽ വെച്ച് ഇഹ്റാമിൻറേതായ കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമായതിനാല്‍
നമ്മുടെ വീട്ടില്‍ നിന്ന് തന്നെ ചില മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്.
     
ശരീരത്തില്‍ നിന്ന് നഖം, മുടി, കക്ഷ ഗുഹ്യ ഭാഗങ്ങളിലെ രോമങ്ങള്‍ എന്നിവ നീക്കാനുണ്ടെങ്കില്‍‌ നീക്കേണ്ടതാണ്. കാരണം ഇഹ്റാമില്‍ പ്രവേശിച്ചാല്‍ ഉംറ കഴിയുന്നതുവരെ ഇതൊന്നും നീക്കാന്‍ പാടില്ല. അതിന് ശേഷം ഇഹ്റാമിനായി നിയ്യത്ത് ചെയ്ത് കുളിക്കുക. ഇഹ്റാമിന് വേണ്ടി കുളിക്കുന്നത് പുരുഷന്‍മാ൪ക്കും സ്ത്രീകള്‍ക്കും സുന്നത്താണ്, സ്ത്രീ ആ൪ത്തവകാരിയോ പ്രസവാശുദ്ധി ഉള്ളവളോ ആണെങ്കില്‍ പോലും കുളിക്കുന്നത് സുന്നത്താണ്.

മീഖാത്തില്‍ വെച്ച് കുളിക്കാനും വസ്തം മാറാനും സൌകര്യമുണ്ടങ്കിലും നാം മീഖാത്തിലെത്തുമ്പോള്‍ വിമാനത്തിലായിരിക്കുമെന്നതിനാലാണ് വീട്ടില്‍ നിന്ന് തന്നെ ഇഹ്റാമിനായി ഒരുങ്ങുന്നത്.

കുളിച്ച ശേഷം (പുരുഷന്‍മാ൪ക്ക് മാത്രം) ശരീരത്തിലും താടിയിലും സുഗന്ധം പൂശാവുന്നതാണ്.

عَنْ عَائِشَةَ، - رضى الله عنها - قَالَتْ نُفِسَتْ أَسْمَاءُ بِنْتُ عُمَيْسٍ بِمُحَمَّدِ بْنِ أَبِي بَكْرٍ بِالشَّجَرَةِ فَأَمَرَ رَسُولُ اللَّهِ صلى الله عليه وسلم أَبَا بَكْرٍ يَأْمُرُهَا أَنْ تَغْتَسِلَ وَتُهِلَّ
ഹജ്ജത്തുല്‍ വിദാഇന്റെ സന്ദ൪ഭത്തില്‍ ദുല്‍ ഖുലൈഫായില്‍ വെച്ച് അബൂബക്കറിൻറെ ഭാര്യ അസ്മ (റ) മഹമ്മദ് എന്ന കുട്ടിയെ പ്രസവിച്ചു. അപ്പോള്‍ നബി(സ്വ)  പറഞ്ഞു: നീ കുളിച്ചു ഒരു വസ്ത്രം കൊണ്ട് കെട്ടിവെച്ച് ഇഹ്റാമില്‍ പ്രവേശിച്ചുകൊള്ളുക.(മുസ്ലിം:1209)
      
عَنْ عَائِشَةَ، - رضى الله عنها - قَالَتْ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا أَرَادَ أَنْ يُحْرِمَ يَتَطَيَّبُ بِأَطْيَبِ مَا يَجِدُ ثُمَّ أَرَى وَبِيصَ الدُّهْنِ فِي رَأْسِهِ وَلِحْيَتِهِ بَعْدَ ذَلِكَ

ആയിശ(റ) പറയുന്നു: നബി(സ്വ) ഇഹ്റാമിന് ഉദ്ദേശിച്ചാല്‍ തൻറെ ഏറ്റവും നല്ല സുഗന്ധവസ്തു  ഉപയോഗിക്കുമായിരുന്നു. ഇഹ്റാമിന് ശേഷവും അതിൻറെ തിളക്കം അവിടുത്തെ തലയിലും താടിയിലും ഞാന്‍ ദ൪ശിച്ചിരുന്നു. (മുസ്ലിം:1190)
    
ഇഹ്റാമിൻറെ വസ്ത്രം വീട്ടില്‍ നിന്ന് ധരിക്കണമെന്നില്ല. കാരണം എയ൪പോ൪ട്ടില്‍ വെച്ച് ഇഹ്റാമിൻറെ വസ്ത്രം  ധരിക്കാനുള്ള സൌകര്യമുണ്ട്.  സാധാരണ നാം ധരിക്കുന്ന വസ്ത്രം ധരിച്ച് വീട്ടില്‍ നിന്ന് പുറപ്പെടാവുന്നതാണ്.

Post a Comment

 
Top