പാഠം - 18
സഅ്‌യ്
നടത്തത്തിന്റെയും ഓട്ടത്തിന്റെയും ഇടയിലുള്ള വേഗതയോടു കൂടിയ നടത്തത്തിനാണ് സഅ്‌യ് എന്നു പറയുന്നത്.
മസ്‌ജിദുല്‍ ഹറാമിനു പുറത്ത് സ്ഥിതി ചെയ്‌തിരുന്ന സാമാന്യം ഉയരമുള്ള രണ്ട് കുന്നുകളായിരുന്നു സ്വഫയും മര്‍വയും. പിന്നീട് പള്ളി വികസിപ്പിച്ചപ്പോള്‍ അതിന്റെ ഉള്ളിലായിട്ടാണ് ഇപ്പോള്‍ അത് സ്ഥിതിചെയ്യുന്നത്. സ്വഫയുടെ ഭാഗത്തേക്ക് പള്ളിയിലൂടെ തന്നെ കടന്നുചെല്ലാനുള്ള മാര്‍ഗമുണ്ട്. മുമ്പുണ്ടായിരുന്ന കുന്നുകളൊന്നും ഇപ്പോഴവിടെ കാണുകയില്ല. അതിന്റെ മുകള്‍ഭാഗത്തുണ്ടായിരുന്ന കുറച്ചുഭാഗം മാത്രമേ ഇപ്പോള്‍ അവിടെ അവശേഷിക്കുന്നുള്ളൂ. സ്വഫയില്‍നിന്ന് മര്‍വയിലേക്ക് പോകുന്നതിന്നും അവിടെനിന്ന് തിരിച്ച് സ്വഫയിലേക്ക് തന്നെ എത്തുന്നതിന്നും വേറെ വേറെ രണ്ടു ട്രാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അവക്കിടയിലായി വീല്‍ ചെയറുകളിലിരുന്ന് സഅ്‌യ് നടത്താനും സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.
(സ്വഫാ മലയുടെ ഇന്നത്തെ അവസ്ഥ)
സഅ്‌യ് ആരംഭിക്കുന്നതിന് മുമ്പ് നിയ്യത് ചെയ്യൽ സുന്നത്താണ്, നിർബന്ധമില്ല.
اَللَّهُمَّ اِنِّي نَوَيْتُ اَنْ اَسْعَى مَا بَيْنَ الصَّفَا وَالْمَرْوَةِ سَعْيَ الْعُمْرَةِ سَبْعَةَ اَشْوَاطٍ لِلَّهِ تَعَالَى
"അല്ലാഹുമ്മ ഇന്നീ നവൈതു അൻ അസ്ആ മാ ബൈനസ്സഫാ വൽ മർവ്വത സഅ്‌യൽ ഉംറത്തി സബ്അത്ത അശ് വാതിൻ ലില്ലാഹി തആല"
(അല്ലാഹുവെ എന്റെ ഉംറയുടെ സഅ്‌യ് ഏഴു ചുറ്റ് സഫ മാർവ്വയ്ക്കിടയിൽ നിർവ്വഹിക്കുവാൻ ഞാൻ കരുതി )
(സ്വഫായുടെ ഏറ്റവും താഴത്തെ നില)
സ്വഫയിൽ നിന്നായിരിക്കണം സഅ്യ് തുടങ്ങേണ്ടത്. സ്വഫാ മലയുടെ അടുത്തെത്തുമ്പോള്‍ ഖു൪ആന്‍ 2/158 ആയത്ത് പാരായണം ചെയ്യുക.
ﺇِﻥَّ ٱﻟﺼَّﻔَﺎ ﻭَٱﻟْﻤَﺮْﻭَﺓَ ﻣِﻦ ﺷَﻌَﺎٓﺋِﺮِ ٱﻟﻠَّﻪِ ۖ ﻓَﻤَﻦْ ﺣَﺞَّ ٱﻟْﺒَﻴْﺖَ ﺃَﻭِ ٱﻋْﺘَﻤَﺮَ ﻓَﻼَ ﺟُﻨَﺎﺡَ ﻋَﻠَﻴْﻪِ ﺃَﻥ ﻳَﻄَّﻮَّﻑَ ﺑِﻬِﻤَﺎ ۚ ﻭَﻣَﻦ ﺗَﻄَﻮَّﻉَ ﺧَﻴْﺮًا ﻓَﺈِﻥَّ ٱﻟﻠَّﻪَ ﺷَﺎﻛِﺮٌ ﻋَﻠِﻴﻢٌ
(തീര്‍ച്ചയായും സ്വഫായും മര്‍വയും മതചിഹ്നങ്ങളായി അല്ലാഹു നിശ്ചയിച്ചതില്‍ പെട്ടതാകുന്നു. കഅ്ബാ മന്ദിരത്തില്‍ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ പ്രദക്ഷിണം നടത്തുന്നതില്‍ കുറ്റമൊന്നുമില്ല. ആരെങ്കിലും സല്‍കര്‍മ്മം സ്വയം സന്നദ്ധനായി ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞനും സര്‍വ്വജ്ഞനുമാകുന്നു. (ഖു൪ആന്‍: 2/158)
നബിയുടെ(സ്വ) ഹജ്ജ്, ജാബിര്‍(റ) വിശദീകരിച്ചപ്പോള്‍ പറഞ്ഞു: നബി(സ്വ) സ്വഫാ മലയുടെ അടുത്തെത്തിയപ്പോള്‍ ഇപ്രകാരം പാരായണം ചെയ്തിരുന്നു.
ശേഷം നബി (സ്വ) പറഞ്ഞു:
أَبْدَأُ بِمَا بَدَأَ اللهُ بِهِ
അബ്'ദഉ ബിമാ ബദഅല്ലാഹു ബിഹി
(അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാനും ആരംഭിക്കുന്നു)
ശേഷം, നബി (സ്വ) സ്വഫാ മലയില്‍ കയറി സ്വഫയിൽകയറി കഅബക്ക് നേരെ തിരിഞ്ഞു നിന്ന് لَا إِلَهَ إِلَّا اللهُ اللهُ أَكْـبَر (ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍) എന്ന് പറഞ്ഞു
لَا إِلهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ وهُوَ عَلى كُلِّ شَيءٍ قَديرٌ، لَا إِلَهَ إِلَّا اللهُ وَحْدَهُ أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ وَهَزَمَ الأَحْزَابَ وَحْدَهُ
ലാ ഇലാഹ ഇല്ലല്ലാഹു, വഹ്ദഹു, ലാ ശരീക്കലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു, വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അന്‍ജസ വഅ്ദഹു, വനസ്വറ അബ് ദഹു, വഹസമല്‍ അഹ്സാബ വഹ്ദഹു
(യഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും അപരിമിത ശക്തിയും കഴിവുമുള്ളവനാണ്. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി. - മുസ്ലിം:1218)
നബി (സ്വ) ഇപ്രകാരം മൂന്ന്‍ പ്രാവശ്യം പറഞ്ഞു. ഓരോ പ്രാവശ്യത്തിനുമിടയില്‍ അവിടുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു. നാമും ഇപ്രകാരം ചെയ്യുകയും അവിടെ നിന്നുകൊണ്ട് ധാരാളം പ്രാ൪ത്ഥിക്കുകയും ചെയ്യണം.
അതിന് ശേഷം അവിടെ നിന്നിറങ്ങി മർവയിലേക്ക് നടക്കുക. പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷൻമാർ വളരെവേഗത്തിൽ നടക്കണം (സ്ത്രീകൾക്കിത് ബാധകമല്ല).
ആ ഭാഗം കഴിഞ്ഞാല്‍ പിന്നെ മര്‍വയിലെത്തുന്നതുവരെ നടക്കുക. ഏകദേശം 450 മീറ്റ൪ ആണ് അവിടേക്കുള്ള ദൂരം.ഈ നടത്തത്തില്‍ പ്രത്യേകമായ പ്രാര്‍ത്ഥനകളൊന്നും പഠിപ്പിക്കപ്പെട്ടിട്ടില്ല. നമുക്ക് അറിയാവുന്ന ഏത് പ്രാ൪ത്ഥനകളും ദിക്റുകളും നി൪വ്വഹിക്കാവുന്നതാണ്. അതേപോലെ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്. ത്വവാഫിന്റെ ഭാഗത്ത് പറഞ്ഞതു പോലെ അല്ലാഹുവിനോട് ധാരാളം പ്രാ൪ത്ഥിക്കുക.സ്വഫയില്‍നിന്ന് മര്‍വയിലെത്തിയാല്‍ ഒരു സഅ്‌യ് പൂര്‍ത്തിയായി.
(സഫാ മർവ്വക്കിടയിൽ വേഗത്തിൽ നടക്കേണ്ട സ്ഥലം പച്ച ട്യൂബ് ഉപയോഗിച്ച് അടയാളപ്പെടുത്തിയിരിക്കുന്നു)
ആ ഭാഗം കഴിഞ്ഞാല്‍ പിന്നെ മര്‍വയിലെത്തുന്നതുവരെ നടക്കുക. ഏകദേശം 450 മീറ്റ൪ ആണ് അവിടേക്കുള്ള ദൂരം.ഈ നടത്തത്തില്‍ പ്രത്യേകമായ പ്രാര്‍ത്ഥനകളൊന്നും പഠിപ്പിക്കപ്പെട്ടിട്ടില്ല. നമുക്ക് അറിയാവുന്ന ഏത് പ്രാ൪ത്ഥനകളും ദിക്റുകളും നി൪വ്വഹിക്കാവുന്നതാണ്. അതേപോലെ ഖു൪ആന്‍ പാരായണം ചെയ്യാവുന്നതാണ്. ത്വവാഫിന്റെ ഭാഗത്ത് പറഞ്ഞതു പോലെ അല്ലാഹുവിനോട് ധാരാളം പ്രാ൪ത്ഥിക്കുക.സ്വഫയില്‍നിന്ന് മര്‍വയിലെത്തിയാല്‍ ഒരു സഅ്‌യ് പൂര്‍ത്തിയായി.
(മർവ്വ മലയിൽ ഇരിക്കുന്ന ഹാജിമാർ)
മര്‍വയിലെത്തിയാല്‍ അവിടെ നിന്നുകൊണ്ട് സ്വഫയില്‍ നി൪വ്വഹിച്ച ദിക്റുകള്‍ അതേപോലെ നി൪വ്വഹിക്കുകയും ധാരാളം പ്രാ൪ത്ഥിക്കുകയും ചെയ്യണം. അതിന് ശേഷം സ്വഫയിലേക്കുള്ള നടക്കണം. നേരത്തെ ചെയ്തത് പോലെ പച്ച നിറംകൊണ്ട് അടയാളമിട്ട സ്ഥലത്ത് പുരുഷൻമാർ വളരെ വേഗത്തിൽ നടക്കണം (സ്ത്രീകൾക്കിത് ബാധകമല്ല). ആ ഭാഗം കഴിഞ്ഞാല്‍ പിന്നെ സ്വഫയിലെത്തുന്നതുവരെ നടക്കുക. ദിക്റുകളും പ്രാ൪ത്ഥനകളും ഖു൪ആന്‍ പാരായണവും നി൪വ്വഹിക്കുക. മര്‍വയില്‍നിന്ന് സ്വഫയിലെത്തിയാല്‍ രണ്ടാമത്തെ സഅ്‌യ് പൂര്‍ത്തിയായി. ഇങ്ങനെ ഏഴ് സഅ്യ് പൂ൪ത്തിയാക്കണം. സഅ്യിന്റെ ആരഭത്തില്‍ സ്വഫയില്‍ നിന്നുകൊണ്ടും മ൪വ്വയില്‍ നിന്നുകൊണ്ടും കഅ്ബയെ നോക്കി ചൊല്ലേണ്ട ദിക്റുകള്‍ മറക്കരുത്.
സഅ്‌യ് ചെയ്യുന്നതിനിടയില്‍ വുളു മുറിഞ്ഞാല്‍ സഅ്‌യ് നിര്‍ത്തിവെക്കേണ്ടതില്ല. കാരണം സഅ്‌യിന്ന് വുളു നിര്‍ബന്ധമില്ല. ദാഹിക്കുകയോ, ക്ഷീണിക്കുകയോ ചെയ്‌താല്‍ വെള്ളം കുടിക്കുന്നതിനും വിശ്രമിക്കുന്നതിന്നും വിരോധമില്ല. തദവസരത്തില്‍ പൂര്‍ത്തിയാക്കിയ എണ്ണം പരിഗണിക്കാവുന്നതും ബാക്കിയുള്ളത് നിര്‍വ്വഹിച്ചാല്‍ മതിയാകുന്നതുമാണ്. സഅ്യിന്റെ ഇടയില്‍ നമസ്‌കാരത്തിന്നുള്ള ഇഖാമത്ത് കേട്ടാല്‍ ഉടനെ നമസ്‌കാരത്തില്‍ പ്രവേശിക്കുകയും നമസ്കാരാനന്തരം സഅ്യ് ബാക്കിയുള്ളത് പൂര്‍ത്തിയാക്കേണ്ടതുമാണ്.
ഖു൪ആന്‍ 2/158 ആയത്തില്‍ 'ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ സ്വഫാ മര്‍വക്കിടയില്‍ സഅ്‌യ് നടത്തുന്നതില്‍ കുറ്റമില്ല' എന്ന് പറയാന്‍ പ്രത്യേക കാരണമുണ്ട് : ജാഹിലിയ്യ കാലത്ത് സ്വഫായില്‍ 'ഇസാഫ്' എന്നും മര്‍വയില്‍ 'നാഇല' എന്നും പേരുള്ള വിഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. മക്കാ വിജയത്തിന് ശേഷം അവിടെ നിന്ന് വിഗ്രഹങ്ങള്‍ തുടച്ച് നീക്കിയിട്ടും വിശ്വാസികള്‍ക്ക് അവിടെ സഅ്‌യ് ചെയ്യുമ്പോള്‍ അത് അവരുടെ മനസ്സില്‍ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. നിങ്ങള്‍ വിഷമിക്കേണ്ടതില്ലെന്നും അവിടെ സഅ്‌യ് നടത്തുന്നത് കുറ്റകരമായ പ്രവര്‍ത്തനമല്ലെന്നുമാണ് അല്ലാഹു ഈ ആയത്തിലൂടെ പറയുന്നത്.
Post a Comment